Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 Cricket

വനിതാ പ്രീമിയർ ലീഗ് പൂരത്തിന് ഇനി രണ്ടു ദിനം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി20 ക്രിക്കറ്റ് നാലാം എഡിഷൻ ഒന്പതിന് നവി മുംബൈയിൽ തുടക്കം.

നിലവിലെ ചാന്പ്യന്മാരായ ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. വഡോദരയിൽ ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ. ആദ്യ 11 മത്സരങ്ങൾ നവി മുംബൈയിലും ശേഷിക്കുന്ന എലിമിനേറ്ററും ഫൈനലുമടക്കമുള്ള 11 മത്സരങ്ങൾ വഡോദരയിലുമാണ് നടക്കുക.

സ്മൃതിലയം

സ്മൃതി മന്ദാന നയിക്കുന്ന ആർസിബി കരുതത്രാണ്. ഇന്ത്യൻ താരങ്ങളായ അരുന്ധതി റെഡ്ഢി, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രകർ, പ്രേമ രാവത്, വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് എന്നിവർ കരുത്തുറ്റ ടീമിന്‍റെ ഭാഗമാണ്.

ജോർജ് വോൾ ബാറ്ററായും ദയാളൻ ഹേമലത, ഗൗതമി നായ്ക്, ഗ്രേസ് ഹാരിസ്, നദിനെ ഡി ക്ലെർക്, സയാലി സാറ്റ്ഖാരെ, എന്നിവർ ഓൾറ,ണ്ടർമാരുടെ നിരയിലുണ്ട്. റിച്ച ഘോഷിനെക്കൂടാതെ പ്രത്യൂഷ കുമാറാണ് വിക്കറ്റിനു പിന്നിലുള്ളത്. ലോറൻ ബെല്ലും ലിൻസി സ്മിത്തും ബൗളിംഗ് നയിക്കും.

അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ സീസണിൽനിന്നും എല്ലിസ് പെറി പിന്മാറിയത് തിരിച്ചടിയാണ്. സ്റ്റാർ സ്പോർട്സ്, ജിയോ ഹോട്സ്റ്റാർ എന്നിവയിലൂടെ മത്സരം കാണാം.

ഹര്‍മനും സംഘവും

ഓൾ റൗണ്ടർമാരുടെ വന്പൻ ടീമാണ് മുംബൈ. ക്യാപ്റ്റനും ബാറ്ററുമായ ഹർമൻപ്രീത് കൗർ തന്നെയാണ് മുംബൈയുടെ കരുത്ത്. മലയാളിതാരം സജീവൻ സജനയും മുംബൈ ജഴ്സിയിലിറങ്ങും.

അമൻജ്യോത് കൗർ, അമേലിയ കേർ, ഹെയ്‌ലി മാത്യൂസ്, നല്ല റെഡ്ഢി, നറ്റാലി സ്വിവെർ, ദിക്കോള ക്യാരെ, പൂനം ഹെംമനർ, സൻസ്കൃതി ഗുപ്ത, ത്രിവേണി വസിഷ്ഠ എന്നിവർ ഓൾറൗണ്ടർമാരുടെ നിരയിൽ മത്സരഗതി നിയന്ത്രിക്കാനുണ്ട്. ജി. കമാലിനി, രാഹില ഫിർദോസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാരായുള്ളത്. മില്ലി ലിംഗ്‌വർത്ത്, സൈക ഇഷാഖ്, ഷബ്നിം ഇസ്മയിൽ എന്നിവർക്കാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്‍റ് ചുമതല.

Sports

അണ്ടര്‍ 19 ഏഷ്യ കപ്പ് ഇന്നു മുതൽ

ദുബായ്: ചേട്ടന്മാര്‍ ഏഷ്യ കപ്പ് ട്വന്‍റി-20 ചാമ്പ്യന്മാരായെങ്കില്‍, ഏകദിന കിരീടം മോഹിച്ച് ഇന്ത്യയുടെ അനിയന്മാര്‍ ഇന്നു മുതല്‍ കളത്തില്‍.

2025 ഏഷ്യ കപ്പ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നു മുതല്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ യുഎഇയെയും പാക്കിസ്ഥാന്‍ മലേഷ്യയെയും നേരിടും. രണ്ട് മത്സരങ്ങളും രാവിലെ 10.30നാണ്.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, യുഎഇ ടീമുകള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്‍. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും. 19ന് സെമിയും 21നു ഫൈനലും അരങ്ങേറും.

ആയുഷ് മാത്രെയാണ് ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ക്യാപ്റ്റന്‍. വെടിക്കെട്ട് ഓപ്പണറായ വൈഭവ് സൂര്യവംശിയിലാണ് ഏവരുടെയും ശ്രദ്ധ. കോട്ടയത്തു വേരുള്ള, ഹൈദരാബാദിനുവേണ്ടി ആഭ്യന്തരം കളിക്കുന്ന അരുണ്‍ ജോര്‍ജാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം.

Sports

ഡി കോക്ക് വെടിക്കെട്ട്; ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം

ചണ്ഡിഗഡ്: രണ്ടാം ടി-20യിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 46 പന്തിൽ ‌‌‌90 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൺ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
‌‌
ഏഴ് സിക്‌സറും അഞ്ചു ഫോറുകളും ഉൾപ്പെട്ടതായിരുന്നു ഡി കോക്കിന്‍റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ എയ്‌ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

Sports

വമ്പൻ അട്ടിമറി: ടി20യിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നമീബിയ

വിന്തോക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ വിജയിച്ചത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ.

നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻഡ്രെ ബർഗറും ആൻഡൈൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്‌സെയും ബിജോൺ ഫോർടുയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.

റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡ്രി പ്രിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest News

Up